| മുംബൈ | മുംബെെ-ജയ്പുർ എക്സ്പ്രസിൽ(12956) തിങ്കളാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ നാല് മരണം. ഒരു ആർപിഎഫ് ഉദ്യോഗസ്ഥൻ, പാൻട്രി ജീവനക്കാരൻ, രണ്ട് യാത്രക്കാർ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിനെ ഇയാൾ ഉപയോഗിച്ച തോക്കുൾപ്പെടെ മുംബെെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുംബെെയിൽ നിന്ന് ജയ്പുരിലേക്കുള്ള യാത്രക്കിടെ ബി-5 കോച്ചിലായിരുന്നു സംഭവം. പുലർച്ചെ അഞ്ച് മണിയോടെ ട്രെയിൻ പാൽഗർ സ്റ്റേഷൻ കടന്നതിന് ശേഷമായിരുന്നു വെടിവെപ്പ്. യാത്രക്കാരിൽ ഭൂരിഭാഗവും ഉറക്കമായിരുന്നു. കൊലപാതകത്തിന് ശേഷം ദഹിസാർ സ്റ്റേഷന് സമീപത്ത് വെച്ച് ഇയാൾ ട്രെയിനിൽ നിന്ന് ചാടി.
ബോറിവലി സ്റ്റേഷനിൽ വച്ച് മൃതദേഹങ്ങൾ ട്രെയിനിൽ നിന്ന് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
Post a Comment
Thanks