വാളയാറിൽ കൈക്കൂലിയായി മത്തനും, ഓറഞ്ചും, പണവും; വിജിലൻസ് റെയ്ഡിനിടെ ഉദ്യോഗസ്ഥർ ഇറങ്ങിയോടി.



പാലക്കാട് : വാളയാറിലെ മോട്ടര്‍ വാഹന വകുപ്പിന്‍റെ ചെക്പോസ്റ്റില്‍ കൈക്കൂലിയായി വാങ്ങുന്നത് പണത്തിനുപുറമേ മത്തനും ഓറഞ്ചും അടക്കമുള്ള പഴങ്ങളും പച്ചക്കറികളും. ഇന്നലെ രാത്രി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കൈക്കൂലിയുടെ പുതിയ വേര്‍ഷന്‍ കണ്ടെത്തിയത്. സ്വാമിമാരുടെയും ഡ്രൈവര്‍മാരുടെയും വേഷത്തിലാണ് വിജിലന്‍സ് എത്തിയത്. പരിശോധനയില്‍ ഇലപ്പൊതിയില്‍ കൊണ്ടുവന്ന 67,000 രൂപ പിടികൂടി.


വിജിലന്‍സ് സംഘം എത്തിയത് അറിഞ്ഞ് എ.എം.വി.ഐ കുറ്റിക്കാട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയ വിജിലന്‍സ് സംഘം ഇയാളെ പിടികൂടി. മറ്റൊരു ഉദ്യോഗസ്ഥന്‍ ആശുപത്രിയിലേക്ക് രക്ഷപ്പെട്ടു.

മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഡ്രൈവര്‍മാര്‍ പച്ചക്കറികളും പഴങ്ങളും നല്‍കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചു. മത്തന്‍ ഓഫിസിലെത്തിച്ചു നല്‍കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ഊട്ടിയില്‍നിന്നും കോയമ്ബത്തൂരില്‍നിന്നും വരുന്ന വാഹനങ്ങളില്‍നിന്ന് ഉദ്യോഗസ്ഥര്‍ പതിവായി സാധനങ്ങള്‍ വാങ്ങുന്നതായാണ് വിവരം.


Post a Comment

Thanks

أحدث أقدم