തേഞ്ഞിപ്പലം: പാണമ്പ്ര ദേശീയ പാതയിൽ പോലീസ് എന്ന വ്യാജേന കാറിൽ വന്നു 11.40 ലക്ഷം രൂപയും മോട്ടോർ സൈക്കിളും കവർച്ച നടത്തിയ കവർച്ച സംഘത്തെ തേഞ്ഞിപ്പലം പോലിസ് പിടികൂടി.
30.11.2021ന് രാവിലെ 7.50 ന് ദേശീയ പാതയിൽ പാണമ്പ്രയിൽ വച്ചു ബൈക്ക് യാത്രക്കാരനായ ചെലേമ്പ്ര പൈങ്ങോട്ടൂർ സ്വദേശിയുടെ ബൈക്കിന്റെ ഫ്യുവൽടാങ്ക് കവറിൽ സൂക്ഷിച്ചു വച്ച 11.40 ലക്ഷം രൂപയും ബൈക്കും 'പോലീസ് ആണ് ' എന്ന് പറഞ്ഞു കാറിൽ വന്ന സംഘം കവർച്ച ചെയ്തത്
തേഞ്ഞിപ്പാലം പോലീസും കൊണ്ടോട്ടി ആന്റി നാർക്കോട്ടിക് സ്കോഡ് സംഘാഗങ്ങളും ചേർന്ന് ശാസ്ത്രീയ മാർഗത്തിലൂടെയും cctv ദൃശ്യങ്ങളുടെയും സഹായത്തോടെ 30 ദിവസം കൊണ്ടാണ് പ്രതികളെയും കവർച്ചക്ക് ഉപയോഗിച്ച കാറും പിടികൂടിയത്..chelembra news
തൃശൂർ ഇരിങ്ങാലക്കുടയിലെ കോമ്പാറ സ്വദേശികളായ ശ്രേയസ് (24),മിഥുൻ (24) എന്നിവരെയാണ് തൃശൂർ ജില്ലയിലെ കാട്ടൂർ എന്ന സ്ഥലത്തു നിന്നും 30/12/21 തേത്തിപ്പാലം പോലീസും ഡാൻസാഫ് അംഗങ്ങളും തൃശൂർ ഷാഡോ പോലീസിന്റെ സഹായത്തോടെ പിടികൂടിയത്.chelembra news
കവർച്ച നടന്നതിനെ തുടർന്ന് ജില്ല പോലീസ് മേധാവി സുജിത് ദാസ് IPS, കൊണ്ടോട്ടി dysp അഷ്‌റഫ് എന്നിവരുടെ നിർദേശ പ്രകാരം തേഞ്ഞിപ്പാലം പോലീസ് ഇൻസ്‌പെക്ടർ NB ഷൈജു,പോലീസ് സബ് ഇൻസ്‌പെക്ടർ സംഗീത് പുനത്തിൽ. ഡാൻസഫ് അംഗം എസ് ഐ സത്യനാഥ് മനാട്ട്,ശശി കുണ്ടറക്കാട്,അബ്ദുൾ അസീസ് കെ, ഉണ്ണികൃഷ്ണൻ എം, സഞ്ജീവ്, എന്നിവരും എ എസ് ഐ രവീന്ദ്രൻ വിപി , സിവിൽ പോലീസ് ഓഫിസർ റഫീഖ് മഞ്ഞലോടൻ എന്നവരടങ്ങുന്ന അന്വേഷണം സംഘം രൂപീകരിച്ചു. കോഴിക്കോട് മലപ്പുറം തൃശൂർ എറണാകുളം ജില്ലകളിൽ നടത്തിയ അനേഷണത്തിലൂടെ ആണ് പ്രതികളെയും പ്രതികൾ ഉപയോഗിച്ച കാറും പോലീസ് കണ്ടെത്തിയത്.
إرسال تعليق
Thanks